ന്യൂഡൽഹി : ഇന്ത്യ അതിർത്തിയിൽ എക്കാലത്തേക്കാളും ജാഗ്രതയിലാണെന്നും ഒറ്റയ്ക്ക് അങ്ങിനെ അതിർത്തി ലംഘിക്കാമെന്ന് ചൈന കരുതേണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ സൈനികർ വെറുതെ അവിടെ എത്തിയതല്ലെന്നും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയാണ് സൈനികർക്കൊപ്പമുള്ളതെന്ന് മറക്കരുതെന്നും രാഹുലിനും ജയശങ്കർ മറുപടി നൽകി. ജപ്പാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കാണ് വിദേശകാര്യമന്ത്രിയുടെ കൃത്യമായ ഉത്തരമുണ്ടായത്.
ഇന്ത്യ എക്കാലത്തേക്കാളധികം സൈനികരെയാണ് നിലവിൽ അതിർത്തികളിൽ നിയോഗി ച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന് മുമ്പത്തേക്കാളേറെ ശക്തിയും സന്നാഹങ്ങളുമുണ്ട്. തീരുമാനം എടുക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ടെന്ന് ചൈന തിരിച്ചറിയണമെന്നാ യിരുന്നു തവാംഗിലെ ശക്തമായ പ്രത്യാക്രമണത്തെ പിന്തുണച്ചുകൊണ്ട് ജയശങ്കർ പറഞ്ഞത്.
ഇന്ത്യ പിന്തിരിഞ്ഞിരുന്നുവെന്നും സൈനികർ ഭീരുക്കളാണെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയെ രൂക്ഷമായിട്ടാണ് ജയശങ്കർ വിമർശിച്ചത്. ഇത് നരേന്ദ്രമോദിയുടെ കരുത്തിൽ മുന്നേറുന്ന സൈന്യമാണെന്ന മറുപടി കയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. അത്രയും സൈനികർ ദുർഘടങ്ങളായ അതിർത്തിയിലെത്തിയത് രാഹുൽ പറഞ്ഞിട്ടല്ലെന്നും അവരെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് ശക്തനായ ഒരു പ്രധാനമന്ത്രിയുണ്ടെന്ന് മറക്കരുതെന്നും ജയശങ്കർ പറഞ്ഞു.
ഈ മാസം 9-ാം തീയതിയാണ് അരുണാചൽപ്രദേശിലെ തവാംഗ് അതിർത്തിയിൽ ഇന്ത്യൻ മേഖലയിലേക്ക് ചൈനയുടെ ആസൂത്രിത കടന്നുകയറ്റ ശ്രമം നടന്നത്. എന്നാൽ അതിനെ തിരെ ശക്തമായ തിരിച്ചടി നൽകിയ സൈന്യം ചൈനീസ് പട്ടാളക്കാരെ അടിച്ചോടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു. ജനങ്ങളൊന്നടങ്കം ഇന്ത്യൻ സൈന്യത്തിനെ പ്രശംസിച്ചപ്പോഴാണ് രാഹുൽ ചൈനീസ് സൈന്യത്തിന്റെ അടിയേറ്റ് ഇന്ത്യൻ സൈനികർ പിന്തിരിഞ്ഞോടിയെന്ന പ്രസ്താവനയിലൂടെ സൈനികരെ അപമാനിച്ചത്.
Comments