ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കേരളത്തിൽ അരങ്ങേറുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സൗഹൃദ മത്സരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. രാജ്യസഭയെ അഭിസംബോധന ചെയ്യുകയയിരുന്നു അവർ. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരളത്തിൽ പണപ്പെരുപ്പം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
രാജ്യസഭയിൽ ഉപധനാഭ്യർത്ഥന ബില്ലിന്റെ ചർച്ചയിൽ മറുപടി പറയുന്നതിനിടയിലാണ് മന്ത്രിയുടെ പരാമർശം. സിപിഎം അംഗം ജോൺ ബ്രിട്ടാസിന്റെ ആരോപണങ്ങൾക്ക് മറുപടി ആയാണ് വിഴിഞ്ഞം വിഷയമടക്കം ധനമന്ത്രി സഭയിൽ ചർച്ചചെയ്തത്. രാജ്യസഭ പാസാക്കിയ ബിൽ ലോക്‌സഭയ്‌ക്ക് തിരിച്ചയച്ചു. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുകയാണ് സർക്കാരെന്ന ആരോപണത്തെ വികസപരിപാടികൾ ചൂണ്ടിക്കാട്ടി ശക്തമായ മറുപടിയാണ് അവർ നൽകിയത്. എല്ലാവർക്കും വികസനം, ആർക്കും പ്രീണനമില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന് കോൺഗ്രസും സിപിഎമ്മും എങ്ങനെയാണ് കോർപ്പറേറ്റിനെ ക്ഷണിച്ചതെന്ന് മന്ത്രി ചോദിച്ചു. സുതാര്യമായ ടെൻഡർ നടപടികളിലൂടെയായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസ് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി അതിലെന്തെങ്കിലും തെറ്റുണ്ടോയെന്ന് ചോദിച്ചു. ‘നിങ്ങൾ ടെൻഡർ നടപടികളിലൂടെ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്‌നമില്ല. എന്നാൽ കേന്ദ്രം അതേ നടപടി സ്വീകരിച്ചാൽ നിങ്ങൾ അംബാനിക്കും അദാനിക്കും നൽകുന്നുവെന്ന് ആരോപിക്കും. രാജസ്ഥാനും മറ്റ് സംസ്ഥാനങ്ങളും ഇതുപോലെയാണെന്നുമാണ് നിർമലാ സീതാരാമൻ ആഞ്ഞടിച്ചത്.
വിലക്കയറ്റം പകൽ കൊള്ളയാണെന്ന ബ്രിട്ടാസിന്റെ അഭിപ്രായത്തിനും മന്ത്രി മറുപടി നൽകി. കേരളത്തിൽ 5.9 ശതമാനമാണ് വിലക്കയറ്റമെന്നും ഇത് ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നും മന്ത്രി വ്യക്തമാക്കി.
Comments