കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് കോളേജ് വിദ്യാഭ്യാസം വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സഹപാഠികളായ പുരുഷന്മാർ. നംഗർഹർ സർവകലാശാലയിലെ വിദ്യാർത്ഥികൾ തങ്ങളുടെ പരീക്ഷ ബഹിഷ്കരിച്ചായിരുന്നു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. നംഗർഹറിലെയും കാണ്ഡഹാറിലെയും വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ ഉയർത്തിയും താലിബാനെതിരെയുള്ള പ്രതിഷേധം അറിയിച്ചു.
താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസമായിരുന്നു യൂണിവേഴ്സിറ്റികളിൽ പെൺകുട്ടികൾക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. നേരത്തെ പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകളുടെ പ്രവേശനം താലിബാൻ നിഷേധിച്ചിരുന്നു. കുടുംബത്തോടൊപ്പമോ ഭർത്താവിനൊപ്പമോ പുരുഷനായ ബന്ധുവിനൊപ്പമോ സ്ത്രീകൾക്ക് പാർക്കുകളിൽ വരാമെന്നാണ് താലിബാൻ നിഷ്കർഷിക്കുന്നത്.
In Kandahar, girls are devastated as they are not allowed to participate in university exams while boys sit in the classroom. #LetHerLearn pic.twitter.com/KWWSzF54Jv
— Habib Khan (@HabibKhanT) December 21, 2022
സ്ത്രീകളുടെ വിദ്യാഭ്യാസം നിർത്തലാക്കുകയാണ്. ഉടനടി നിയമം നടപ്പിൽ വരുത്തും. പുതിയ ഉത്തരവുണ്ടാകുന്നതുവരെ ഈ നിയമം തുടരുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി നെജ മുഹമ്മദ് നദീം പ്രഖ്യാപിച്ചത്. അഫ്ഗാനിലെ എല്ലാ സ്വകാര്യ-സർക്കാർ സർവകലാശാലകളിലേക്കും ഉത്തരവ് നൽകിയിട്ടുണ്ട്.
Comments