ആലപ്പുഴ: ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സിഐടിയു പ്രവർത്തകന്റെ ക്രൂരമർദ്ദനം. മുല്ലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെയാണ് ഹോം സ്റ്റേ ഉടമകൂടിയായ സുധീറും സഹായി സുനിയും ചേർന്ന് മർദ്ദിച്ചത്. പരിക്കേറ്റ സോണി ജോസഫിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോംസ്റ്റേയിൽ നടക്കുന്ന അനാശാസ്യം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സോണിയ്ക്ക് മർദ്ദനമേറ്റത്. ഹോംസ്റ്റേയ്ക്ക് സമീപം അനാചാരങ്ങൾക്കെതിരെ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകാൻ എത്തിയതായിരുന്നു സോണി. അപ്പോഴാണ് മർദ്ദനമേറ്റത്.
നെഞ്ചിനും നടുവിനും ചവിട്ടിയ സുധീറും സുനിയും നിലത്ത് വീണ സോണിയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സോണിയെ നാട്ടുകരാണ് ആശുപത്രിയിൽ എത്തിച്ചത്. ഹോംസ്റ്റേയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി നേരത്തെയും ആരോപണം ഉയർന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഹോംസ്റ്റേ പൂട്ടിയിടുകയും ചെയ്തിരുന്നു.
Comments