എറണാകുളം: സെന്റ് മേരീസ് ബസിലിക്കയിൽ വീണ്ടും സംഘർഷം. പ്രതിഷേധക്കാർ ബലിപീഠം തകർത്തു. വിളക്കുകൾ പൊട്ടി വീണു. കുർബാനയ്ക്കിടയിൽ മേശയും ബലിപീഠവും തള്ളിമാറ്റിയാണ് വിശ്വാസികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.വിശ്വാസികൾ വൈദികരെ ഇറക്കി വിടാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കമാണ് പള്ളിക്കുള്ളിൽ വരെയെത്തിയിരിക്കുന്നത്.
സംഘർഷം നിയന്ത്രണ വിധേയമാക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. പ്രതിഷേധക്കാരെ പള്ളിയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് സ്ഥലത്തെ ക്രമസമാധാനം പരിപാലിക്കുക മാത്രമാകും ചെയ്യുകയെന്ന് പോലീസ് വ്യക്തമാക്കി. പള്ളിയിൽ കുർബാന എങ്ങനെ നടത്തണമെന്നതിൽ പോലീസ് തീരുമാനമെടുക്കില്ലെന്നും അതിനുള്ള അധികാരമില്ലെന്നും കൂട്ടിച്ചേർത്തു. ഇരു വിഭാഗങ്ങളെയും വിളിച്ചുവരുത്തി ചർച്ച നടത്താനാണ് പോലീസിന്റെ നീക്കം. ഡിസിപിയുടെ സാന്നിധ്യത്തിലാകും ചർച്ച നടക്കുക.
കഴിഞ്ഞ 16 മണിക്കൂർ ആയി സംഘർഷം നടക്കുകയാണ.വൈകീട്ട് 5 മണിക്കാണ് കുർബാനയുടെ പേരിൽ തർക്കം ആരംഭിച്ചത്.8 മണി വരെ വിമത പക്ഷവും ഔദ്യോഗിക വിഭാഗം വൈദികരും ഒരു അൾത്താരയിൽ നേർക്കുനേർ കണ്ടുകൊണ്ട് ഒരേ തരത്തിലുള്ള കുർബാനകൾ അർപ്പിക്കുകയായിരുന്നു.പിരിഞ്ഞ പോയതിന് പിന്നാലെയും സംഘർഷം കനക്കുകയായിരുന്നു. ഇന്നലെ പള്ളിയ്ക്കകത്ത് പോലീസ് കയറിയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
Comments