കാഠ്മണ്ഡു : നേപ്പാളിലെ സഖ്യസർക്കാർ യോഗം പ്രധാനമന്ത്രി പദത്തെ ചൊല്ലി തീരുമാന മെടുക്കാതെ പിരിഞ്ഞു. നാല് സുപ്രധാന പാർട്ടികൾ ഒരുമിച്ചിരുന്ന യോഗമാണ് പിരിഞ്ഞത്. നേപ്പാൾ പ്രസിഡന്റ് ബിജ്യാ ദേവി ഭണ്ഡാരിയുടെ അന്ത്യശാസനത്തെ തുടർന്നാണ് ഭരണകൂടം സഖ്യകക്ഷികളുടെ യോഗം ചേർന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് സഖ്യ കക്ഷി രൂപീകരിച്ച ശേഷമാണ് പ്രധാനമന്ത്രി പദത്തെ ചൊല്ലി വിവാദം ഉയർന്നത്. നിലവിൽ ഷേർ ബഹാദൂർ ദുബെയാണ് ശർമ്മ ഒലിക്ക് പകരമായി പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത്.
നാല് പാർട്ടികൾ ചേർന്ന് ഭരിക്കുന്ന നേപ്പാളിൽ തിരഞ്ഞെടുപ്പ് നടക്കാതെയാണ് ദുബെ ആദ്യം പ്രധാനമന്ത്രിയായി മാറിക്കൊണ്ട് ഭരണം മുന്നോട്ട് പോകുന്നത്. കാവൽ മന്ത്രിസഭയുടെ നയങ്ങളിൽ നിലവിലെ പ്രധാനമന്ത്രിയും പ്രസിഡന്റും മാറേണ്ടതില്ലെന്ന തീരുമാനമാണ് മാവോയിസ്റ്റുകളേയും കമ്യൂണിസ്റ്റുകളേയും പ്രകോപിപ്പിച്ചത്.
ഭരണസംവിധാനത്തിൽ മന്ത്രിമാരുടെ ഏകോപനത്തിനായി ചേർന്ന യോഗമാണ് തീരുമാന മാകാതെ പിരിഞ്ഞത്. പ്രധാനമന്ത്രി ദുബെയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗ ത്തിൽ ഏത് പാർട്ടിയാണ് സഖ്യ സർക്കാറിനെ നയിക്കേണ്ടത് എന്ന വിഷയത്തിലാണ് തീരുമാനം ആകാതിരുന്നത്.
മാവോയിസ്റ്റ് സെന്റർ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന പുഷ്പ കമൽ ധഹൽ പ്രചണ്ഡയാണ് ആദ്യം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി തന്റെ പ്രതിഷേധം അറിയിച്ചത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന കെ.പി.ശർമ്മ ഒലിയും യോഗത്തിൽ പങ്കെടുത്തില്ല. മാവോയിസ്റ്റ് സെന്റർ പാർട്ടി ജനറൽ സെക്രട്ടറി ദേവ് ഗുരുംഗ് യോഗത്തിന് മുന്നേ തന്നെ നിലവിലെ സഖ്യത്തിൽ തുടരില്ലെന്ന സൂചന നൽകിയിരുന്നു.
Comments