വിശാഖപട്ടണം: ആന്ധ്രയിലെ മരുന്ന് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. പ്രവദ ലോറസ് ഫാർമ ലിമിറ്റഡ് എന്ന അനകപ്പിള്ളിയിലെ കമ്പനിയിലാണ് സ്ഫോടനവും അഗ്നിബാധയും ഉണ്ടായത്.
കമ്പനിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി അമർനാഥ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം വീതം സഹായധനം മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവുമധികം മരുന്നു നിർമ്മാണ ശാലകളും പരീക്ഷണ ശാലകളുമുള്ള സംസ്ഥാനങ്ങളാണ് ആന്ധ്രയും തെലങ്കാനയും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫാർമ കമ്പനികളുടെ പരിശോധന കൃത്യമായി വ്യവസായ വകുപ്പ് നടത്താറുണ്ടെന്നും വ്യവസായ മന്ത്രി അമർനാഥ് പറഞ്ഞു.
Comments