കാബൂൾ: യൂണിവേഴ്സിറ്റിയുടെ അകത്തേക്ക് വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച താലിബാന്റെ ഉത്തരവിൽ പ്രതിഷേധിച്ച് അഫ്ഗാനിലെ പ്രൊഫസർ. തന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞായിരുന്നു പ്രൊഫസർ പ്രതിഷേധിച്ചത്. ടിവിയിൽ തത്സമയം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
”ഇന്ന് മുതൽ, ഈ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ എനിക്കാവശ്യമില്ല. കാരണം ഈ രാജ്യം വിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന സ്ഥലമല്ല. എന്റെ അമ്മയ്ക്കും സഹോദരിക്കും പഠിക്കാൻ സാധിക്കില്ലെങ്കിൽ ഈ വിദ്യാഭ്യാസ സമ്പ്രദായം ഞാൻ അംഗീകരിക്കില്ല. ” എന്നുപറഞ്ഞായിരുന്നു പ്രൊഫസർ തന്റെ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞത്. കാബൂൾ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ പ്രവർത്തകയായ ഷബ്നം നസീമിയാണ് പങ്കുവച്ചത്.
Astonishing scenes as a Kabul university professor destroys his diplomas on live TV in Afghanistan —
“From today I don’t need these diplomas anymore because this country is no place for an education. If my sister & my mother can’t study, then I DON’T accept this education.” pic.twitter.com/cTZrpmAuL6
— Shabnam Nasimi (@NasimiShabnam) December 27, 2022
താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം അഫ്ഗാനിലെ സ്ത്രീകൾക്കെതിരെ മനുഷ്യത്വരഹിതമായ ഉത്തരവുകളാണ് ഭരണകൂടം നടപ്പിലാക്കുന്നത്. സ്കൂളിലേക്ക് പോകുന്നതിന് പെൺകുട്ടികളെ തടഞ്ഞ താലിബാൻ പിന്നീട് യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥിനികളെയും വിലക്കുകയായിരുന്നു. ശിരസ് മുതൽ കാൽപാദം വരെ പൂർണമായും മറച്ചതിന് ശേഷം മാത്രമേ സ്ത്രീകൾ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാവൂവെന്നും നിയമമുണ്ട്. പാർക്കിലും ജിമ്മുകളിലും സ്ത്രീകൾ പ്രവേശിക്കരുതെന്നും പുരുഷനായ ബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം സർക്കാരിതര സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.
Comments