ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിൽ ആറാം തവണയാണ് മന്ത്രിസഭ ഉണ്ടാകുന്നത്.
120 അംഗ നെസെറ്റിൽ 63 പേരുടെ പിന്തുണയാണ് നെതന്യാഹുവിനുള്ളത്. നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാർട്ടിക്ക് പുറമെ തീവ്ര വലതുപക്ഷ നിലപാടുള്ള ദേശീയ മത പാർട്ടികളും മന്ത്രിസഭയെ പിന്തുണയ്‌ക്കുന്നുണ്ട്. 54 പേരാണ് നെതന്യാഹുവിന്റെ സർക്കാരിനെതിരായി വോട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോർഡും 73കാരനായ നെതന്യാഹുവിന് സ്വന്തമാണ്.
തങ്ങൾക്ക് വോട്ട് ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഇസ്രായേൽ പൗരന്മാരേയും സേവിക്കുക എന്ന കർത്തവ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാൻ ആണവരാജ്യമാകുന്നത് തടയുക, രാജ്യത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ എത്തുന്ന ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുക, കൂടുതൽ അറബ് രാജ്യങ്ങളെ എബ്രഹാം ഉടമ്പടിയിൽ കൊണ്ടുവരിക തുടങ്ങിയവയാണ് അടിയന്തര ലക്ഷ്യങ്ങൾ എന്ന് നെതന്യാഹു വ്യക്തമാക്കി.
Comments