തിരുവനന്തപുരം : ശിവഗിരിയുടെ സമഗ്രവികസനത്തിന് കേന്ദ്രസർക്കാറും സാംസ്കാരിക വകുപ്പും പ്രതിജ്ഞാ ബദ്ധമാണെന്നും 70 കോടിയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശിവഗിരിയിൽ 90-ാമത് തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ നിര്യാണത്തിൽ സമ്മേളനം ആദാരജ്ഞലികൾ അർപ്പിച്ചു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പതാക ഉയർത്തി യതോടെയാണ് തീർത്ഥാടന കാലത്തിന് തുടക്കമായത്. എല്ലാമനുഷ്യരും ഒന്നാണെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മഹത്തരമാണെന്ന് പറഞ്ഞ രാജ്നാഥ് സിംഗ് ശിവഗിരി യുടെ വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രതീജ്ഞബാധമാണെന്നും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്താക്കുമെന്നും വ്യക്തമാക്കി.
മനുഷ്യരെപ്പോലെ എല്ലാ ജീവജാലങ്ങളെയും ഒരുപോലെ കാണേണ്ടതിന്റെ പ്രസക്തി യെക്കുറിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ഒരു മണിക്കൂർ നീണ്ട പ്രസംഗം.ഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയത്തിന്റെ പ്രാധ്യാന്യം കേന്ദ്രമന്ത്രി എടുത്തുകാട്ടി. പ്രധാനമന്ത്രിയുടെ അമ്മയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.. സച്ചിദാനന്ദ സ്വാമികൾ അദ്ധ്യക്ഷനായ ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, എം.എൽ എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി തുടങ്ങിയവരും പങ്കെടുത്തു. ഞായറാഴ്ചവരെയാണ് ശിവഗിരി തീർത്ഥാടനം. കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനങ്ങളിലെ വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമെന്നും ശിവഗിരി മഠം അധികൃതർ അറിയിച്ചു.
Comments