ഹൈദരാബാദ് : അയ്യപ്പ സ്വാമിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയ ഭാരത് നാസ്തിക സമാജം പ്രസിഡന്റ് ബാരി നരേഷിനെതിരെ പോലീസ് കേസ് . ആളുകളുടെ വികാരം വ്രണപ്പെടുത്തിയതിന് നരേഷിനെതിരെ മൂന്ന് പോലീസ് സ്റ്റേഷനുകളിലായാണ് കേസെടുത്തത്. പ്രതിഷേധമാർച്ചിനിടെ നാട്ടുകാർ ബാരി നരേഷിനെതിരെ പിടികൂടി മർദ്ദിക്കുകയും ചെയ്തിരുന്നു.
രണ്ട് ദിവസം മുമ്പ് കൊടങ്ങൽ നിയോജക മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് ബാരി നരേഷ് അയ്യപ്പസ്വാമിയെ അപകീർത്തികരമായ ഭാഷയിൽ ആക്ഷേപിച്ചത്. തുടർന്ന് ബാരി നരേഷിനെതിരെ അയ്യപ്പ സ്വാമിയുടെ ഭക്തർ സംസ്ഥാനത്തുടനീളം പ്രതിഷേധിക്കുകയും ബാരി നരേഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അയ്യപ്പ സ്വാമി ഭക്തരുടെ വികാരം വ്രണപ്പെടുത്തിയതിനും ഹിന്ദു ദൈവത്തിനെതിരെ അശ്ലീല പരാമർശം നടത്തിയതിനും ബാരി നരേഷിനെതിരെ ഭക്തർ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ബാരിക്കെതിരെ പ്രിവന്റീവ് ഡിറ്റൻഷൻ ആക്ട് (പിഡിഎ) നടപ്പാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു.
പബ്ലിസിറ്റിക്ക് വേണ്ടി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് പതിവായെന്നും പരാതിയിൽ പറയുന്നു. ഹിന്ദുവികാരം വ്രണപ്പെടുത്തിയ നരേഷിനെതിരെ കർശന നടപടി സ്വീകരിക്കണം. ഹൈന്ദവ വികാരങ്ങളെ ഗുരുതരമായി വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 153 എ വകുപ്പുകൾ പ്രകാരം നരേഷിനെതിരെ കേസെടുത്തു.
ഹൈദരാബാദിൽ ആളുകൾ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു . ഇതിനിടെയാണ് ബാരി നരേഷിനെ നാട്ടുകാർ പിടികൂടി മർദിച്ചത് . പോലീസെത്തിയാണ് നരേഷിനെ രക്ഷപ്പെടുത്തിയത് . സംഭവത്തിന്റെ വീഡിയോ പ്രാദേശിക മാദ്ധ്യമങ്ങൾ പങ്കുവച്ചു.
Comments