കൊൽക്കത്ത : കൊൽക്കത്തയിലാണ് രാജ്യത്തെ ആദ്യത്തെ മെട്രോ ട്രെയിൻ ആരംഭിച്ചത്. ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് ഇനി മെട്രോ ട്രെയിനും ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെ കടന്നുപോകും. ഇതിനായി ഹൂഗ്ലി നദിയുടെ അടിയിൽ അണ്ടർവാട്ടർ ടണൽ നിർമ്മിച്ചിട്ടുണ്ട്. 2023 ഡിസംബർ മുതൽ ഈ റൂട്ടിൽ നിന്ന് ട്രെയിനുകൾ ഓടിത്തുടങ്ങും.
നദിയിൽ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ തുരങ്കമാണിത്. 2023 ഡിസംബറിൽ ഈ ഇടനാഴിയിൽ ട്രെയിനുകൾ ഓടിത്തുടങ്ങും . നദീതടത്തിൽ നിന്ന് 13 മീറ്റർ ഉയരത്തിലും ഭൂമിയിൽ നിന്ന് 33 മീറ്റർ താഴെയുമാണ് ഈ തുരങ്കം. ഈ തുരങ്കം ഐടി ഹബ്ബായ സോൾട്ട് ലേക്ക് സെക്ടർ 5-നെ ഹൗറ മൈതാനത്തിന്റെ കിഴക്കൻ ഭാഗവുമായി ബന്ധിപ്പിക്കും.
ഏകദേശം 120 കോടി രൂപയാണ് ഈ തുരങ്കം നിർമിക്കാൻ ചെലവഴിക്കുന്നത്. ആകെ നീളം ഏകദേശം 10.8 കിലോമീറ്ററാണ്. ഇതിൽ 520 മീറ്റർ ഭാഗം വെള്ളത്തിനടിയിലൂടെ കടന്നുപോകും. ഇതിലൂടെ മെട്രോ ട്രെയിൻ കടന്നുപോകാൻ 45 സെക്കൻഡ് എടുക്കും
റിപ്പോർട്ടുകൾ പ്രകാരം തുരങ്കത്തിന്റെ അകത്തെ വ്യാസം 5.55 മീറ്ററും പുറം വ്യാസം 6.1 മീറ്ററുമാണ്. ഈ ഇടനാഴിയിൽ എസ്പ്ലനേഡിനും സീൽദായ്ക്കും ഇടയിലുള്ള 2.5 കിലോമീറ്റർ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായ ശേഷം അടുത്ത വർഷം ഡിസംബറോടെ ട്രെയിനുകൾ സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ട്.
ഈ റൂട്ടിൽ ട്രെയിനുകൾ ഓടിത്തുടങ്ങുതോടെ പ്രദേശത്തെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ ഡയറക്ടർ ശൈലേഷ് കുമാർ പറഞ്ഞു. ഇതുകൂടാതെ, ഹൗറയ്ക്കും സീൽദയ്ക്കും ഇടയിലുള്ള യാത്രാ സമയം 90 മിനിറ്റിനു പകരം 50 മിനിറ്റായി കുറയുകയും ചെയ്യും
Comments