ന്യൂഡൽഹി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിന് നൽകിയ സേവനങ്ങളുടെ പേരിൽ അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ക്രിസ്തുവിന്റെ പ്രബോധനങ്ങൾ പഠിപ്പിക്കാനും സഭയ്ക്ക് വേണ്ടിയും ജീവിതം ചെലവഴിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോദി കൂട്ടിച്ചേർത്തു. പോപ്പിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കൊപ്പമാണ് താനെന്നും മോദി വ്യക്തമാക്കി.
Saddened by the passing away of Pope Emeritus Benedict XVI, who devoted his entire life to the Church and the teachings of Lord Christ. He will be remembered for his rich service to society. My thoughts are with the millions around the world who grieve his passing.
— Narendra Modi (@narendramodi) December 31, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ നിരവധി ലോകനേതാക്കളാണ് പോപ്പിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി , ജർമൻ ചാൻസിലർ ഉൾപ്പെടെ നിരവധി പേരാണ് അനുശോചനം അറിയിച്ചത്.
I am saddened to learn of the death of Pope Emeritus Benedict XVI.
He was a great theologian whose UK visit in 2010 was an historic moment for both Catholics and non-Catholics throughout our country.
My thoughts are with Catholic people in the UK and around the world today.
— Rishi Sunak (@RishiSunak) December 31, 2022
മാർപാപ്പയുടെ നിര്യാണം ഏറേ ദുഃഖകരമെന്ന് ഋഷി സുനക് പറഞ്ഞു. 2010-ലെ അദ്ദേഹത്തിന്റെ യുകെ സന്ദർശനം ചരിത്ര മൂഹൂർത്തമായിരുന്നുവെന്നും ഋഷി ട്വിറ്ററിൽ രേഖപ്പെടുത്തി. അന്തരിച്ച പോപ്പിന്റെ സംസ്കാര ചടങ്ങുകൾ ജനുവരി അഞ്ചിന് നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇതിന് മുന്നോടിയായി ഭൗതിക ദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജനുവരി രണ്ട് മുതൽ പൊതുദർശനത്തിന് വെയ്ക്കും.
Comments