വയനാട്: വയനാട് മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. വയറിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.
ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. മുർഷിദിന്റെ സുഹൃത്തായ സിദ്ധാർത്ഥ് ഒരു കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത രൂപേഷും സംഘവും ബൈക്കിന്റെ താക്കോൽ ഊരിയെറിഞ്ഞു. ഇതോടെ മുർഷിദും മറ്റൊരു സുഹൃത്തായ നിഷാദും ഇവിടെ എത്തി. തുടർന്നാണ് രൂപേഷ് മുർഷിദിനെ കുത്തിയത്. നിഷാദിനും കുത്തേറ്റു. ഇയാൾ ചികിത്സയിലാണ്.
Comments