കോഴിക്കോട്: മാവൂരിൽ മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ 15 കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ഗ്രാമപഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണനെ പിടികൂടാനാവാതെ പോലീസ്. കുട്ടിയുടെ മാതാപിതാക്കൾ പീഡനക്കേസ് നൽകിയതിന് പിന്നാലെയാണ് സിപിഎമ്മുകാരനായ ഉണ്ണികൃഷ്ണൻ ഒളിവിൽ പോയത്. ഇന്നലെയാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്.
പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസമാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലയിൽ നടത്തിയ മോക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നത്. സിപിഎം മാവൂർ ലോക്കൽ കമ്മറ്റി അംഗവും മാവൂർ സർവീസ് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരനുമായ ഉണ്ണികൃഷ്ണൻ ആംബുലൻസ് ഡ്രൈവർ കൂടിയാണ്.
സംഭവദിവസം ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിനുള്ളിൽവച്ചും പിന്നീട് കാറിൽവച്ചും പീഡിപ്പിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ലൈംഗികാതിക്രമം നടത്തിയത്. കുട്ടിക്ക് ഇയാളെ മുൻപരിചയമില്ലാത്തതിനാൽ കേസിൽ പേര് രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമപഞ്ചായത്ത് മെമ്പറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. കേസ് എടുത്തതായി അറിഞ്ഞതോടെ ഉണ്ണികൃഷ്ണൻ ഒളിവിൽ പോവുകയായിരുന്നു.
Comments