ബംഗാൾ: പശ്ചിമബംഗാളിൽ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച പുതിയ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് നടത്തി സാമൂഹികവിരുദ്ധർ. ഹൗറയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ജനൽ ചില്ലുകളാണ് സാമൂഹിക വിരുദ്ധർ എറിഞ്ഞ് തകർത്തത്. ഹൗറയിൽ നിന്ന് ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്കുള്ള ഇന്ത്യയുടെ ഏഴാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാല് ദിവസങ്ങൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്.
ഇന്നലെയാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കുമാർഗഞ്ച് സ്റ്റേഷൻ പിന്നിട്ടതിന് ശേഷം മാൾഡയിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. പുറത്ത് നിന്നുണ്ടായ കല്ലേറ് ഞെട്ടിക്കുന്നതായിരുന്നുവെന്ന് യാത്രക്കാരും വ്യക്തമാക്കി. കല്ലേറിന്റെ ആഘാതത്തിൽ ഗ്ലാസ് തകർന്നു. സംഭവസമയം ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments