കൊച്ചി : അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് അഡ്വ.മുഹമ്മദ് മുബാറക് മതഭീകരവാദികളുടെ കേരളത്തിലെ മുഖ്യ ആയുധപരിശീലകനെന്ന് എൻ ഐ എ.
റിമാന്റിലുള്ള മുബാറക്ക് എൻഐ എ കസ്റ്റഡിയിലായി. വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻ ഐ എ യ്ക്ക് ലഭിച്ചത്.
പി എഫ് ഐ മതഭീകരവാദികളുടെ നിയമോപദേശകന്റെ മറവിൽ അഡ്വ.മുഹമ്മദ് മുബാറക് മുഖ്യ ആയുധ പരിശീലകനായിരുന്നു.രാജ്യ വിരുദ്ധ, ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മുബാറക്കെന്ന് എൻഐഎ ആരോപിക്കുന്നു. ഇയാൾ കൊലപാതകങ്ങൾ നടപ്പാക്കുന്ന ഹിറ്റ് സ്ക്വാഡ് അംഗം മാത്രമല്ല നേതൃനിരയിലുള്ള ആളുമാണെന്നും എൻ ഐ എ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആയോധനകലകളറിയാവുന്ന മുബാറക് സ്ഥിരമായി ആയുധപരിശീലനം നൽകിയിരുന്നു. കുങ്ഫു അഭ്യാസിയുമായിരുന്നു. ഏരിയ -ഡിവിഷണൽ റിപ്പോർട്ടർമാർ തയ്യാറാക്കുന്ന ഹിറ്റ് ലിസ്റ്റ് പ്രകാരമുള്ള കൃത്യം നടപ്പാക്കുന്നതിനുള്ള ചുമതലയായിരുന്നു ഫിസിക്കൽ എജ്യുക്കേഷൻ ട്രയിനിംഗ് നേഴ്സ് എന്ന ആയുധ പരിശീലകർക്കുണ്ടായിരുന്നതെന്ന് എൻഐഎ ആരോപിക്കുന്നു.
മഴു, വാളുകൾ എന്നിവ ബാഡ്മിന്റൺ റാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മുബാറക്കിന്റെ എടവനക്കാട്ടെ വീട്ടിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്. ഇരുവശവും ബ്ലേഡ് പോലെ മുർച്ചയുള്ള ആയുധങ്ങളും പരിശീലകർ ഉപയോഗിച്ചിരുന്നു. ആർക്കെല്ലാം ആയുധപരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും, എവിടെ വച്ച് ,എങ്ങനെയെല്ലാമാണ് പശീലനങ്ങൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങിയത്.ഈ മാസം ഏഴാം തീയതി വൈകീട്ട് അഞ്ച് വരെയാണ് മുബാറക്കിനെ കസ്റ്റഡിയിൽ ലഭിച്ചത്. ഇതിനിടെ റെയ്ഡ് നടന്ന കേന്ദ്രങ്ങളിലെ കൂടുതൽ പേരെ എൻ ഐ എ ചോദ്യം ചെയ്തു വരികയാണ്.
Comments