ന്യൂഡൽഹി – പുതുവത്സര ദിനത്തിൽ ഡൽഹി നഗരത്തിലൂടെ വലിച്ചിഴയ്ക്കപ്പെട്ട 20 കാരിയായ അഞ്ജലി സിംഗ് എന് യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ചതിന് പിന്നാലെ 13 കിലോമീറ്ററോളം ദൂരം ഇവർ കാറിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. സുൽത്താൻപൂരിൽ നിന്ന് കാഞ്ജാവാല വരെ യുവതിയെ വലിച്ചിഴച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കാറിലുണ്ടായിരുന്ന പ്രതികളെയും പിടികൂടിയിട്ടുണ്ട്.
എന്നാൽ യുവതി കാറിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് തങ്ങൾ അറിഞ്ഞില്ലെന്നാണ് പ്രതികൾ പറയുന്നത്. നഗ്നയായ നിലയിലാണ് യുവതിയുടെ മൃതദേഹം കാറിനടിയിൽ നിന്ന് കണ്ടെടുത്തത്. യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ യുവതിയുടെ ശരീരത്തിൽ 40 ഓളം മുറിവുകൾ ഉളളതായി കണ്ടെത്തി. തലയോട്ടി പിളർന്ന നിലയിലായിരുന്നു. നട്ടെന്ന് തകർന്നിരുന്നു. തല, നട്ടെല്ല്, ഇടത് തുട, കൈകാലുകൾ എന്നിവയ്‌ക്കുണ്ടായ ക്ഷതത്തിന്റെ ഫലമായി ഉണ്ടായ ഷോക്ക്, രക്തസ്രാവം എന്നിവയാണ് മരണത്തിന്റെ കാരണം എന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
Comments