ടെഹ്‌റാൻ: ഇറാനിൽ ഹിജാബിന്റെ പേരിലുള്ള അനീതി തുടരുന്നു. ഹിജാബ് ധരിക്കാതെ അന്താരാഷ്‌ട്ര മത്സരത്തിൽ പങ്കെടുത്ത ഇറാൻ ചെസ്സ് താരം സാറാ ഖാദമിനെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇറാൻ വിലക്കേർപ്പെടുത്തി. ഹിജാബിനെതിരെ ഇറാനിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ തുടരുമ്പോഴും കസാക്കിസ്ഥാനിൽ നടന്ന ഒരു അന്താരാഷ്‌ട്ര ടൂർണമെന്റിൽ ഹിജാബ് ധരിക്കാതെ മത്സരിച്ച സാറ ഖഡെമിനോട് മടങ്ങിവരരുതെന്നാണ് ഭരണകൂടം പറഞ്ഞത്.
ഫിഡെ വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യൻഷിപ്പിലാണ് സാറ ഹിജാബ് ധരിക്കാതെ മത്സരിച്ചത്. ടൂർണമെന്റിന് ശേഷം ഇറാനിലേക്ക് മടങ്ങരുതെന്ന് ഭീഷണിപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഒന്നിലധികം ഫോൺ കോളുകൾ സാറാ ഖാദമിന് ലഭിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാനിലുള്ള സാറാ ഖാദമിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും, താരം സ്പെയിനിൽ എത്തിയപ്പോൾ തന്റെ ഹോട്ടൽ മുറിക്ക് പുറത്ത് നാല് അംഗരക്ഷകരെ താമസിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
Comments