തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടർന്ന് രാജിവച്ച് മന്ത്രിസഭയിൽ നിന്ന് പുറത്തുപോയ എംഎൽഎ സജി ചെറിയാൻ വീണ്ടും മന്ത്രിയായി. തിരുവനന്തപുരത്ത് രാജ്ഭവനിൽ വച്ചുനടന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജിവച്ച് ആറ് മാസം പിന്നിട്ടതിന് ശേഷമാണ് സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിലെത്തുന്നത്.
ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ ആശംസിച്ചു. സ്പീക്കറും മറ്റ് മന്ത്രിമാരും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും ചടങ്ങിൽ പങ്കെടുത്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.
182 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സജി ചെറിയാൻ മന്ത്രിക്കസേരയിൽ തിരിച്ചെത്തുന്നത്. ഫിഷറീസ്, സാംസ്‌കാരിക, സിനിമ, യുവജനക്ഷേമ വകുപ്പുകൾ മന്ത്രിക്ക് വീണ്ടും കൈമാറുമെന്നാണ് സൂചന.
Comments