കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ വന്ദേ ഭാരത് ട്രെയിനിന് നേരെയുണ്ടായ ആവർത്തിച്ചുള്ള ആക്രമണത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി മമതാ ബാനർജി. അതിനെക്കുറിച്ച് തന്നോട് ചോദിക്കരുതെന്നായിരുന്നു മമത മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
”വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരയുണ്ടായ ആക്രമണത്തക്കുറിച്ച് തന്നോട് ചോദിക്കരുത്. ഞാനിപ്പോൾ ഗംഗാസാഗർ മേളയ്ക്ക് പോകുകയാണ്. മാത്രമവുമല്ല ഇപ്പോൾ ഞാൻ നല്ലൊരു മൂഡിലുമാണ്. ഗാംഗാസഗറിലെത്തി കഴിഞ്ഞാൽ എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ” ഇതായിരുന്നു മമത പറഞ്ഞത്.
ജനുവരി എട്ട് മുതൽ 17 വരെയാണ് ഗംഗാസാഗർ മേള നടക്കുന്നത്. അവിടെ തീർത്ഥാടകർക്ക് വേണ്ടി മൂന്ന് ഹെലിപാഡുകൾ ഉദ്ഘാടനം ചെയ്യും. എയർ ആംബുലൻസ് സേവനത്തിന് വേണ്ടിയും ഉപയോഗപ്രദമാക്കും. അവിടെയൊരു പാലവും ഉദ്ഘാടനം ചെയ്യാനുണ്ടെന്ന് മമത വിശദീകരിച്ചു.
ഏറെ ചർച്ചയായ ട്രെയിൻ ആക്രമണം കഴിഞ്ഞ ദിവസങ്ങളിലായാണ് നടന്നത്. ഉദ്ഘാടനം ചെയ്ത് നാല് ദിവസത്തിനുള്ളിലായിരുന്നു ആദ്യ ആക്രമണം. അത് കഴിഞ്ഞ് പിറ്റേന്ന് വീണ്ടും ആക്രമിക്കപ്പെട്ടു. കോച്ചുകളുടെ ചില്ലുജനാലകൾ ആക്രമണത്തിൽ തകർന്നിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമായ ബിജെപി അറിയിച്ചത്. ഈ സാഹചര്യത്തിലും വിഷയത്തിൽ പ്രതികരിക്കാൻ മമത തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഒടുവിൽ നടത്തിയ പ്രസ്താവന.
Comments