ന്യൂഡൽഹി ; തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി വൈകുണ്ഠ ഏകാദശി ദിനത്തിൽ 7.68 കോടി രൂപയുടെ റെക്കോർഡ് വരുമാനം . ക്ഷേത്രത്തിൽ ഒരു ദിവസം ലഭിച്ച ഏറ്റവും ഉയർന്ന ഹുണ്ടി വരുമാനമാണിത്. ഞായറാഴ്ച 69,414 ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തി .
2022 ഒക്ടോബർ 23-ന് ലഭിച്ച 6.31 കോടിയായിരുന്നു തിരുപ്പതിയിലെ ഏറ്റവും ഉയർന്ന കാണിക്ക വരുമാനം. തെലങ്കാന, ആന്ധ്രാപ്രദേശ്, തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ബ്യൂറോക്രാറ്റുകൾ, സെലിബ്രിറ്റികൾ, മറ്റ് വിഐപികൾ, എന്നിവർ വൈകുണ്ഠ ഏകാദശി പ്രമാണിച്ച് ക്ഷേത്രത്തിൽ ദർശനം നടത്തി.
മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, തമിഴ്നാട് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജ, മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിമാരായ ടി രാജശേഖർ റാവു, എം ഗംഗാ റാവു, വി ശ്രീനിവാസ്, രവിനാഥ് തിൽഹാരി, സുരേപള്ളി നന്ദ, പഞ്ചാബ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജേഷ് ഭരദ്വാജ്, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ എന്നിവരും ക്ഷേത്രത്തിൽ ദർശനം നടത്താനെത്തി.
Comments