പ്യോങ് യാങ്: ഉത്തരകൊറിയയുടെ അധികാരം ഏറ്റെടുക്കാൻ സഹോദരിയെയും മകളെയും സജ്ജമാക്കാൻ ഏകാധിപതി കിം ജോങ് ഉൻ . രോഗബാധിതനാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കിമ്മിന്റെ പുതിയ നീക്കം .
ഉത്തര കൊറിയയിൽ തന്റെ കുടുംബത്തിന്റെ അധികാരം തന്നെ ഇനിയുള്ള കാലങ്ങളിലും വരണം എന്ന ലക്ഷ്യത്തോടെയാണ് കിമ്മിന്റെ നീക്കം . 40 കാരനായ കിം നേരത്തെ മരിച്ചാലും ഇല്ലെങ്കിലും എന്തെങ്കിലും കാരണത്താൽ സ്ഥാനമൊഴിയേണ്ടി വന്നാലും അദ്ദേഹത്തിന്റെ ഭരണം പരോക്ഷമായി തുടരുമെന്ന് വിദഗ്ധർ പറയുന്നു.
അത്തരമൊരു സാഹചര്യത്തിൽ, കിമ്മിന് ശേഷം, അദ്ദേഹത്തിന്റെ ഇളയ സഹോദരി കിം യോ-ജോംഗ് അദ്ദേഹത്തിന്റെ കസേരയിൽ എത്തുമെന്നാണ് റിപ്പോർട്ട് . അതിനിടെ, കിമ്മിന്റെ ഒമ്പത് വയസ്സുള്ള മകൾ കിം ജു-എയും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് . അടുത്തിടെ മിസൈൽ വിക്ഷേപണ വേളയിൽ പിതാവിനൊപ്പം കിം ജു-എയെ കണ്ടിരുന്നു.
ഉത്തരകൊറിയയിലെ മാദ്ധ്യമങ്ങൾ അവളെ കിമ്മിന്റെ ‘പ്രിയപ്പെട്ട’ ‘വിലയേറിയ’ കുട്ടിയായാണ് കാണിക്കുന്നത്. കിമ്മിന്റെ 35 വയസ്സുള്ള സഹോദരി കിമ്മിന്റെ ഏറ്റവും വിശ്വസ്തരായ ആളുകളിൽ ഒരാളാണ്. രണ്ട് സഹോദരങ്ങളും വളരെ ചെറുപ്പം മുതലേ പരസ്പരം വളരെ അടുപ്പമുള്ളവരാണ്. ഉത്തര കൊറിയ ലീഡർഷിപ്പ് വാച്ചിന്റെ ഡയറക്ടറും സ്ഥാപകനുമായ മൈക്കൽ മാഡന്റെ അഭിപ്രായത്തിൽ, കിം ജോങ് ഉൻ രാജിവച്ചാലും മരിച്ചാലും ഉത്തര കൊറിയ ദുർബലമാകാൻ പോകുന്നില്ല. കിം യോ-ജോങ്ങിന്റെ നേതൃത്വത്തിൽ വരേണ്യവർഗത്തിന്റെ കൂട്ടായ നേതൃത്വം ഇവിടെ കാണാം. – മാഡൻ പറഞ്ഞു.
കിമ്മിന്റെ അടുത്ത വിശ്വസ്തരായ ആളുകളിൽ അദ്ദേഹത്തിന്റെ സഹോദരി, മകൾ, ഭാര്യ റി സോൾ ജു, സഹോദരൻ കിം ജോങ്-ചുൾ, അദ്ദേഹത്തിന്റെ ഉന്നത ജനറൽമാരായ പ്രീമിയർ കിം ടോക്-ഹുൻ, ജനറൽ ചോ റയോങ്-ഹീ, മാർഷൽ പാക് ജോങ്-ചോൺ എന്നിവരും ഉൾപ്പെടുന്നു. എങ്കിലും രണ്ട് മിസൈൽ വിക്ഷേപണങ്ങളുടെ അവസരത്തിലും കിം മകളെ കൂട്ടിയത് പിൻഗാമിയാക്കാമെന്ന ചിന്തയോടെയാണ്.
കിമ്മിന്റെ ആരോഗ്യനില ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തരകൊറിയയിലെ . ഡോ.ഹോവൽ പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങി നിരവധി അസുഖങ്ങൾ കിമ്മിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020-2021 വർഷത്തിൽ കിം ജോംഗിന്റെ ശരീരഭാരം കുറഞ്ഞത് അനാരോഗ്യം മൂലമാണെന്ന് പറയപ്പെടുന്നു.
Comments