റിയോ ഡി ജെനീറ: ബ്രസീലിൽ കലാപം അഴിച്ചുവിട്ട് മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ അനുകൂലികൾ. അക്രമികൾ സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു . 3,000-ത്തിലധികം തീവ്ര വലതുപക്ഷ പ്രവർത്തകരാണ് അക്രമവുമായി തെരുവിലിറങ്ങിയത്.
പാർലമെന്റ് മന്ദിരത്തിന് നേരെ ആക്രമണമുണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കലാപകാരികൾ വാതിലുകളും ജനലുകളും തകർത്ത് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതും കൂട്ടത്തോടെ നിയമസഭാംഗങ്ങളുടെ ഇരിപ്പിടങ്ങൾ ചവിട്ടുന്നതായും
ദൃശ്യങ്ങളിൽ കാണാം. പുറത്ത് പോലീസ് ഉദ്യോഗസ്ഥനെ കുതിരപ്പുറത്ത് നിന്ന് വലിച്ച് താഴെയിട്ട് ആക്രമിക്കുന്നതും വീഡിയോയിലുണ്ട്. അക്രമികളെനേരിടാൻ സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. കടുത്ത നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ലുല ഡ സിൽവ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം കലാപം നടക്കുന്നകതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍
ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡ സിൽവ അധികാരത്തിലേറുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റ് ബോൽസനാരോ രംഗത്ത് വന്നു. തുടര്‍ന്ന് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു.
Comments