കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ടുള്ള ദൃശ്യാവിഷ്കാരത്തിൽ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വാഗത ഗാനത്തിന്റെ ട്രയൽ കണ്ട ഡയറക്ടറെ തന്നെയാണ് അന്വേഷണത്തിനും നിയോഗിച്ചിരിക്കുന്നത്.
സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തിൽ ഇനി അവസരം നൽകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. വേദിയിൽ അവതരപ്പിക്കുന്നതിന് മുമ്പ് ദൃശ്യാവിഷ്കാരം പരിശോധിച്ചിരുന്നു. ആ സമയത്ത് വിവാദമായ വേഷം ഉണ്ടായിരുന്നില്ല എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാദം.
എന്നാൽ, പരിപാടി കഴിഞ്ഞ ഉടനെ മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ അഭിന്ദനം അറിയച്ചവരാണെന്ന് കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘം പറഞ്ഞു. വിവാദമായപ്പോള്‍ തങ്ങളെ മന്ത്രി തള്ളിപ്പറയുകയായിരുന്നുവെന്ന് മാത കാലാസംഘം ഡയറക്ടര്‍ കനകലാല്‍ ആരോപിച്ചു.
Comments