ഇൻഡോർ : ഐഎസ്ഐഎസ് ഭീകരൻ അറസ്റ്റിൽ. കൊടും ഭീകരൻ അബ്ദുൽ റാഖിബ് ഖുറേശിയാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശിലെ ഖണ്ട്വയിൽ നിന്നാണ് കൊൽക്കത്ത പോലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. നിരോധിത സംഘടന സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ മുൻ പ്രവർത്തകനായിരുന്നു ഖുറേശി. ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങിയ ഉപകരണങ്ങളും, തീവ്രവാദ എഴുത്തുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മുൻപ് രണ്ട് ഐഎസ്ഐഎസ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എംഡി സദ്ദാം, സയീദ് എന്നിവരെയാണ് പശ്ചിമബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയാണ് അറസ്റ്റിലായ ഭീകരൻ. കൂടുതൽ അന്വഷണത്തിനായി ഭീകരനെ കൊൽക്കത്തയിലേക്ക് കൊണ്ടു വരുന്നതിനുളള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരുടെ പക്കൽ നിന്നും ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, പെൻഡ്രൈവുകൾ, ആയുധങ്ങൾ തുടങ്ങി നിരവധി ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. നിരവധി ജിഹാദി ഉള്ളടക്കങ്ങളും ജിഹാദി ചാനലുകളുടെ ലിസ്റ്റും സംശയാസ്പദമായ രീതിയിൽ നിരവധി കമ്പനികളുടെ പേരും പോലീസ് ഭീകരിൽ നിന്നും കണ്ടെടുത്തിരുന്നു. തുടർന്ന് അന്വേഷണ സംഘം ഇരുവരെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖുറേശിയും അറസ്റ്റിലായത്.
Comments