ന്യൂഡൽഹി : നവജാതശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തി യുവതി. കിഴക്കൻ ഡൽഹിയിൽ ന്യൂ അശോക് വിഹാറിലാണ് സംഭവം. സംഭവത്തെ തുടർന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
ജയ് ആംബെ അപ്പാർട്ട്‌മെന്റിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് അവിവാഹിതയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇതിന് പിന്നാലെ യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്ന യുവതി കുഞ്ഞിനെ ശുചിമുറിയിലെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവം നടന്നതിന് പിന്നാലെ സമീപവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘമെത്തി രക്തകറ കണ്ടെത്തിയ അപ്പാർട്ട്‌മെന്റിലെ വീടുകൾ പരിശോധിക്കുന്നതിനിടയിലാണ് യുവതിയാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി ഡിസിപി അറിയിച്ചു. സാമൂഹിക അപകീർത്തിയിൽ നിന്ന് രക്ഷാപ്പെടാനാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് യുവതി പോലീസിൽ മൊഴി നൽകിയതായി ഡിസിപി പറഞ്ഞു.
Comments