മുംബൈ: നാഷണൽ ഡിഫൻസ് അക്കാദമിയിൽ( എൻഡിഎ) പ്രവേശനത്തിന് തയ്യാറെടുക്കുന്ന പെൺകുട്ടികൾക്ക് പരിശീലന കേന്ദ്രവുമായി മഹാരാഷ്ട്ര സർക്കാർ. നാസിക്കിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ ആദ്യ ബാച്ചിൽ അറുപത് കുട്ടികൾക്കായിരിക്കും പ്രവേശനം.
ജൂണിൽ ആരംഭിക്കുന്ന കേന്ദ്രം ഔറംഗബാദിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ സഹ സ്ഥാപനമായായിരിക്കും പ്രവർത്തിക്കുക. 1977-മുതൽ തന്നെ ആൺകുട്ടികൾക്ക് പരിശീലനം നൽകുന്ന കേന്ദ്രം ഔറംഗബാദിൽ പ്രവർത്തിക്കുന്നുണ്ട്. 2021-മുതലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ച്കൊണ്ടുള്ള ചരിത്രപരമായ തീരുമാനം പ്രതിരോധ മന്ത്രാലയം കൈക്കൊണ്ടത്.
ലിംഗ സമത്വം, സായുധസേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നീ കേന്ദ്രസർക്കാറിന്റെ നയങ്ങൾക്ക് ശക്തി പകരുന്നതാണ് മഹാരാഷ്ട്ര സർക്കാറിന്റെ കീഴിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രം.
Comments