ഡൽഹി: ഭാരത് ജോഡോ യാത്ര പഞ്ചാബിൽ നടക്കുമ്പോൾ യാത്രയിലുടനീളം രാഹുൽ ഗാന്ധി തലപ്പാവ് ധരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മറ്റൊരു വേഷം കെട്ടൽ’ എന്നാണ് ഇതിനെ ബിജെപി വിശേഷിപ്പിച്ചത്. ജനങ്ങളും മാദ്ധ്യമ പ്രവർത്തകരും കൂടുന്ന ഇടത്ത് മാത്രമാണ് രാഹുൽ തലപ്പാവ് ധരിക്കുന്നതെന്നും അല്ലാത്ത സമയങ്ങളിൽ അതിന് അദ്ദേഹം തയ്യാറല്ല എന്നും ബിജെപി ആരോപിച്ചു. രാഹുലിന്റേത് വെറുമൊരു നാടകം മാത്രമാണെന്ന് തെളിയിക്കുന്ന വീഡിയോയും ബിജെപി പങ്കുവെച്ചു. തലപ്പാവ് ധരിക്കാൻ വിസമ്മതിക്കുന്ന രാഹുലിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
ഭാരത് ജോഡോ യാത്ര പഞ്ചാബിലേക്ക് കടന്നതോടെ ഫത്തേഗഡ് സാഹിബ് ഗുരുദ്വാര സന്ദർശിച്ചപ്പോൾ രാഹുൽ ചുവന്ന തലപ്പാവിനൊപ്പം വെളുത്ത ടീ-ഷർട്ടും ധരിച്ചിരുന്നു. അമൃത്സറിൽ സുവർണ്ണ ക്ഷേത്രം സന്ദർശിച്ചപ്പോൾ അദ്ദേഹം കാവി തലപ്പാവാണ് ധരിച്ചത്. സിഖ് സമൂഹത്തിനുള്ള അംഗീകാരം എന്ന തരത്തിൽ രാഹുൽ തലപ്പാവ് അണിഞ്ഞിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും കോൺഗ്രസ് നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് തലപ്പാവ് ധരിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്.
“ अभी नहीं बाँधूँगा” – कैमरा और मीडिया वाले नहीं थे तो @RahulGandhi ने सिर पर दस्तार सजाने से मना कर दिया
भारत जोड़ो यात्रा में “टी-शर्ट” से लेकर “दस्तार” तक…हर हरकत एक नौटंकी और लिखी हुई स्क्रिप्ट का हिस्सा है
गांधी परिवार का सिख विरोधी चेहरा एक बार फिर बेनक़ाब@ANI @republic pic.twitter.com/9ioD3DoAJn
— Manjinder Singh Sirsa (@mssirsa) January 11, 2023
‘”ഞാൻ ഇപ്പോൾ കെട്ടില്ല” എന്ന് പറയുന്ന വീഡിയോയാണ് ബിജെപി പുറത്തു വിട്ടിരിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ മുഴുനീളെ തലപ്പാവ് ധരിച്ചാണ് രാഹുൽ ഗാന്ധി നടക്കുന്നത്. എന്നാൽ ക്യാമറയും മാദ്ധ്യമ പ്രവർത്തകരും ഉണ്ടെങ്കിൽ മാത്രമെ അദ്ദേഹം അതിന് തയ്യാറാകുകയുള്ളു. അല്ലാത്ത സമയത്ത് തലപ്പാവ് ധരിക്കാൻ അദ്ദേഹം വിസമ്മതിക്കുന്നു. രാഹുൽ ഗാന്ധിയുടെ എല്ലാ പ്രവൃത്തിയും തിക്കഥയുടെ അടിസ്ഥാനത്തിലാണ്. ഗാന്ധി കുടുംബത്തിന്റെ സിഖ് വിരുദ്ധ മുഖം ഒരിക്കൽ കൂടി തുറന്നുകാട്ടി. ഈ നാടകം അവസാനിപ്പിക്കണം’ എന്ന് രാഹുൽ ഗാന്ധിയുടെ വീഡിയോ പങ്കുവെച്ച് മഞ്ജീന്ദർ സിംഗ് സിർസ ട്വിറ്ററിൽ കുറിച്ചു.
Comments