തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാർശ അംഗീകരിച്ച് ഇടതുമുന്നണി യോഗം. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വർദ്ധിക്കുക. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവ വകുപ്പ് സർക്കാരിനെ സമീപിച്ചിരുന്നു.
ജനരോഷം ഉയരാൻ സാദ്ധ്യതയുള്ള വിഷയമായതിനാൽ തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ജലഅതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.
ജലഅതോറിറ്റിയ്ക്ക് നിലവിൽ 2,391 കോടി രൂപ നഷ്ടമാണുള്ളത്. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു.
Comments