വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവെച്ച് കീഴടക്കി. മാനന്തവാടി കുപ്പാടിത്തറ നടമ്മലിൽ നിന്നാണ് കടുവയെ വനപാലകർ വെടിവെച്ച് വീഴ്ത്തിയത. പിന്നീട് പ്രദേശത്തെ കാപ്പിത്തോട്ടത്തിൽ വെടിയേറ്റ നിലയിൽ കടുവയെ കണ്ടെത്തി. എന്നാൽ പുതുശ്ശേരിയിൽ കർഷകന്റെ മരണത്തിന് ഇടയാക്കിയ കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് രാവിലെ പ്രദേശത്തെ കാപ്പിത്തോട്ടത്തിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ വനപാലകരെ അറിയിച്ചിരുന്നു. പിന്നീട് പ്രദേശത്ത് തിരച്ചിൽ നടത്തിയ സംഘം ഇക്കാര്യം സ്ഥിരീകരിക്കുകയും മയക്കു വെടിവെക്കാൻ തീരുമാനിക്കുകയുമായിരുന്നു. കടുവയുടെ കാലിൽ വെടിയേറ്റതായാണ് വിവരം. കടുവയ്ക്ക് വെടിയേറ്റതായി ഡിഎഫ്ഒ സ്ഥിരീകരിച്ചു.
അതേ സമയം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.
Comments