കാഠ്മണ്ഡു: നേപ്പാളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം കത്തിനശിച്ചു. പൊഖ്റ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. എന്നാൽ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയിൽ റൺവേക്ക് മുൻപിൽ തകർന്നുവീണുവെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്. അപകട സമയം 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.
പ്രവർത്തനം ആരംഭിച്ച് 15-ാം ദിവസമാണ് അപകടം ഉണ്ടായത്. യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.
അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും 35 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് വിമാനക്കമ്പനി വക്താവ് സുദർശൻ ബർതുല വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അപകടത്തിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡയും സംഘവും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
Updating…
#WATCH | A passenger aircraft crashed at Pokhara International Airport in Nepal today. 68 passengers and four crew members were onboard at the time of crash. Details awaited. pic.twitter.com/DBDbTtTxNc
— ANI (@ANI) January 15, 2023
Comments