കഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ നടന്ന വിമാന അപകടത്തിൽ 40 മൃതദേഹങ്ങൾ കണ്ടെടുത്തു. നാല് ജീവനക്കാർ ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാഠ്മണ്ഡു വിമനത്താവളത്തിൽ നിന്നും യാത്ര തിരിച്ച യതി എയർലൈൻസിന്റെ വിമാനം പൊഖാറ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് തകർന്നു വീഴുകയായിരുന്നു.
An ATR-72 plane of Yeti Airlines crashed today near the Pokhara Airport while flying from Kathmandu. According to the info provided by Civil Aviation Authority of Nepal, 5 Indians were travelling on this flight. Rescue operations are underway. pic.twitter.com/rkLC3QbStn
— IndiaInNepal (@IndiaInNepal) January 15, 2023
യാത്രികരിൽ അഞ്ച് ഇന്ത്യാക്കാരും ഉണ്ടായിരുന്നതായി നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതായും എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരുൾപ്പെടെ 14 വിദേശികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റഷ്യ-4, ദക്ഷിണ കൊറിയ- 2 അയർലാൻഡ്-1, ഓസ്ട്രേലിയ-1 ഫ്രാൻസ്-1 , അർജന്റീന-1 എന്നിങ്ങനയൊണ് വിമാനത്തിലുണ്ടായിരുന്ന വിദേശികളുടെ എണ്ണം. വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ രണ്ട് പൈലറ്റുമാരും രണ്ട് എയർ ഹോസ്റ്റസുമാരുമാണെന്നും വിമാനക്കമ്പനി അറിയിച്ചു.
സംഭവത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്മ കമൽ അടിയന്തര മന്ത്രിസഭ യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്. വിവിധ രാഷ്ട്രത്തലവന്മാരും അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി.
Video of what seems to be moments before the crash of Yeti Airlines🇳🇵 ATR72 carrying 72 passengers near Pokhara Airport#aerowanderer #aviation #avgeek #nepal #yetiairlines pic.twitter.com/hk12Edlvpf
— Aerowanderer (@aerowanderer) January 15, 2023
രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് അപടകം ഉണ്ടായിരിക്കുന്നത്.
Comments