ന്യൂഡൽഹി: നേപ്പാളിൽ 68 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 72 പേരുമായി പൊഖാറയിലേക്ക് പോയ വിമാനത്തിലെ ഭൂരിഭാഗമാളുകളുടെയും മൃതദേഹം കണ്ടെത്തിക്കഴിഞ്ഞു. ഞായറാഴ്ച രാവിലെയായിരുന്നു നേപ്പാളിൽ വിമാനം തകർന്ന് വീണത്.
ഇന്ത്യക്കാരുടേതുൾപ്പെടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദാരുണമായ വിമാനാപകടത്തിൽ അത്യധികം വേദനയുണ്ടെന്നും ദുഃഖിതരായ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നേപ്പാൾ പ്രധാനമന്ത്രിയെ പരാമർശിച്ചാണ് മോദിയുടെ ട്വീറ്റ്.
Pained by the tragic air crash in Nepal in which precious lives have been lost, including Indian nationals. In this hour of grief, my thoughts and prayers are with the bereaved families. @cmprachanda @PM_nepal_
— Narendra Modi (@narendramodi) January 15, 2023
കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോയ യെതി എയർലൈൻസ് റൺവേയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഉഗ്രസ്‌ഫോടനത്തോടെ വിമാനം പൊട്ടിത്തെറിച്ചത്. വിമാന അവശിഷ്ടങ്ങൾ കത്തിനശിച്ച നിലയിലായിരുന്നു. അതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല.
Comments