ന്യൂഡൽഹി : വളർത്തുനായയെ ചൊല്ലിയുള്ള തർക്കത്തിനിടെ ആസിഡ് ആക്രമണം. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. നായയുമായി സായാഹ്ന സവാരിക്കിടെയാണ് ഉത്തം സ്വദേശിയായ അൻപത് വയസുകാരന് നേരെ ആസിഡ് ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ കമലും ഇയാളുടെ മക്കളായ രോഹിത്, ഹിമൻഷു എന്നിവരാണ് അക്രമണത്തിന് പിന്നിലെന്ന് നായയുടെ ഉടമ പറഞ്ഞു.
പോലീസ് പറയുന്ന വിവരമനുസരിച്ച് വീടിന് മുന്നിൽ ചപ്പുചവറുകൾ വലിച്ചിട്ട് വൃത്തികേടാക്കുന്നു എന്ന് ആരോപിച്ചാണ് കമലും കുടുംബവും തർക്കത്തിന് തുടക്കമിട്ടത്. തർക്കം വഷളായതിന് പിന്നാലെ കമലിന്റെ മക്കളിൽ ഒരാൾ വീടിന്റെ ബാൽക്കണിയിൽ നിന്ന് നായയുടെ ഉടമയുടെ ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കെയാണ് 50-കാരന് നേരെ ആസിഡ് ആക്രമണം നടന്നത്
സംഭവത്തിന് പിന്നാലെ പോലീസെത്തി സിസിടിവി പരിശോധിച്ചതിന് ശേഷമാണ് കമലും മക്കളും അറസ്റ്റിലാകുന്നത്. പ്രതികളുടെ വീട്ടിൽ നിന്ന് ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് കുപ്പി കണ്ടെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Comments