കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിത പാർലമെന്റെ് അംഗത്തെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. മുർസൽ നാബിസാദ(39)യും അവരുടെ അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സ്വവസതിയിൽ വെച്ചാണ് ഇരുവർക്കും വെടിയേറ്റത്. ആക്രമണത്തിൽ നാബിസാദയുടെ സഹോദരനും മറ്റൊരു അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്.
കാബൂളിൽ താലിബാൻ അധിനിവേശത്തെ ചെറുക്കുന്നതിൽ ജനങ്ങൾക്കൊപ്പം നിന്ന ധീര വനിതയായിരുന്നു നാസിബാദ. എന്നാൽ അഫ്ഗാനിസ്ഥാൻ താലിബാന് കീഴിലായതിനുശേഷം സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്ത്രീകളുടെ മേൽ താലിബാൻ അടിച്ചേൽപ്പിക്കുന്ന കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഇവർ മതതീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു.
2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കാബൂളിൽ തന്നെ തുടർന്ന എതാനും വനിത പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് മുർസൽ നാബിസാദ. യുഎസ് പിന്തുണയൊടെ അഫ്ഗാൻ ഭരിച്ചിരുന്ന സർക്കാറിലെ അംഗമായികുന്നു ഇവർ. നംഗർഹാർ സ്വദേശിയായ നാബിസാദ 2019-ൽ കാബൂളിൽ നിന്നാണ് അഫ്ഗാൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയത് മുതൽ, അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ രാജ്യത്ത് പരിതാപകരമായി തുടരുകയാണ്. താലിബാന്റെ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ ജീവിതം ഏറ്റവും മോശമായിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Comments