കൊച്ചി : മാനസിക പ്രശ്നമുള്ളവരാണ് തനിയ്ക്ക് ജാതിവെറിയാണെന്ന് പറയുതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് . 20 വയസിന് മുമ്പ് താന്‍ ജാതിവാല് മുറിച്ചു കളഞ്ഞതാണെന്നും തന്നെ ജാതി പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ലെന്നും അടൂര്‍ പറഞ്ഞു.
താന്‍ ജാതി നിന്ദ നടത്തുകയാണെന്ന് ആര്‍ക്കും പറയാം. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിക്കുന്നത് പോലെയാണത്. അടൂര്‍ ഗോപാലകൃഷ്ണന് ഉണ്ണിത്താനാണ്. ജാതിയും മതവും അന്ന് കളഞ്ഞതാണെന്നും തന്നെ ജാതി പഠിപ്പിക്കാന്‍ വന്നാല്‍ അതില്‍ തെറ്റുണ്ടെന്നും അത് മാനസിക പ്രശ്നമാണെന്നും അടൂര്‍ വ്യക്തമാക്കി.
പുതിയ തലമുറ തന്റെ പ്രസ്താവനകളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് പ്രശസ്തിയ്ക്ക് വേണ്ടിയാണ്. ആഷിഖ് അബുവൊക്കെയാണ് ഇപ്പോള്‍ പഠിപ്പിക്കാന്‍ വരുന്നത്. മെഡിറ്റേഷനിലൂടെയാണ് സിനിമ ഉണ്ടാവേണ്ടത്. അല്ലാതെ ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് തമ്മില്‍ പറഞ്ഞ ഉണ്ടാവേണ്ടതല്ല. അവർ സ്വയം ന്യു ജനറേഷൻ സംവിധായകർ എന്ന് വിളിക്കുന്നു . അവരിൽ നിന്ന് എന്താണ് പുതിയതായി ഉണ്ടാകുന്നത് .ആഷിഖ് അബുവില്‍ നിന്ന് അവര്‍ എന്താണ് പഠിക്കാന്‍ പോകുന്നതെന്നും അടൂർ ചോദിച്ചു.
Comments