എറണാകുളം: മിന്നൽ ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തി വൈകിക്കുന്നതിൽ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാറിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
മിന്നൽ ഹർത്താലിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാൻ വീണ്ടും സമയം ചോദിച്ചതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. ഈ മാസം 15നു മുമ്പ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുമ്പോൾ സർക്കാർ നടപടികൾ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. കോടതി നിർദ്ദേശത്തിൽ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു.
Comments