കാബൂൾ: ക്രൂരതകൾ തുടർന്ന് താലിബാൻ. കവർച്ച, സ്വവർഗരതി എന്നിവ ആരോപിച്ച് ഒൻപത് പേരെയാണ് താലിബാൻ ഭരണകൂടം പരസ്യമായി ചാട്ടവാറിനടിച്ചത്. കാണ്ഡഹാർ പ്രവിശ്യ ഗവർണറുടെ വക്താവ് ഹാജി സായിദിന്റെ വക്താവ് ഉൾപ്പെടെ നിരവധി പേരുടെ സാന്നിധ്യത്തിലാണ് ഭരണകൂടം ക്രൂരമായി ഒൻപത് പേരെ മർദ്ദിച്ചത്. 39 തവണ അടിച്ചതായാണ് മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നത്.
കാണ്ഡഹാറിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ മോഷണക്കുറ്റം ആരോപിച്ച് കാണികളുടെ മുന്നിൽ വച്ച് നാല് പേരുടെ കൈകൾ വെട്ടിമാറ്റിയതായും റിപ്പോർട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അഫ്ഗാനിസ്ഥാനിൽ നടക്കുന്നതെന്ന് യുകെയിലെ അഭയാർത്ഥികൾക്കുള്ള മന്ത്രിയുടെയും മുൻ നയ ഉപദേഷ്ടാവ് ഷബ്നം നസിമി പറഞ്ഞു. ചാട്ടവാറടി ഒരു ശിക്ഷാരീതിയായി ഉപയോഗിക്കുന്നതിനെ യുഎൻ വിദഗ്ധർ രൂക്ഷമായ ഭാഷയിലാണ് അപലപിച്ചത്. ഇത്തരം നടപടികളിൽ നിന്ന് പിന്മാറണമെന്നും അരവർ ആവശ്യപ്പെട്ടു.
താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കൊടും ക്രൂരതകളാണ് ജനങ്ങളോട് കാണിക്കുന്നത്. അടുത്തിടെ കിഴക്കൻ ലോഗർ പ്രവിശ്യയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് മൂന്ന് സ്ത്രീകളുൾപ്പെടെ 14 പേരടങ്ങുന്ന സംഘത്തെ താലിബാൻ ഭരണകൂടം ശിക്ഷിച്ചിരുന്നു. ‘ വ്യഭിചാരം,. കവർച്ച, സ്വവർഗ്ഗ ലൈംഗികത എന്നിവയുൾപ്പെടെയുള്ള പാപങ്ങൾക്ക് അവർ ശിക്ഷിക്കപ്പെടുകയാണെന്നും ശരിഅത്ത് നിയമമാണ് ശരിയെന്നുമായിരുന്നു താലിബാന്റെ പ്രതികരണം.
സ്ത്രീകളെ പരസ്യമായി ചാട്ടയ്ക്കടിയ്ക്കുന്നത് ഇസ്ലാമിലെ വിരുദ്ധ ശിക്ഷാ രീതിയാണെന്ന് അഫ്ഗാൻ സർക്കാർ വക്താവും താലിബാൻ ഭീകരനുമായ സൈബുള്ള മുജാഹിതദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകൾ അടക്കമുള്ളവരെ ശിക്ഷിച്ചത്. ഐക്യരാഷ്ട്ര സഭയുടെ നിലപാട് ഇസ്ലാമിക നിയമസ്ഥാപനങ്ങൾക്ക് എതിരാണ്. അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്നും താലിബാൻ വക്താവ് പറഞ്ഞിരുന്നു.
Comments