മുംബൈ: കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ഇരട്ട എഞ്ചിൻ സർക്കാർ ദരിദ്രർക്കും പാവപ്പെട്ടവർക്കും സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും സഖ്യകക്ഷികളും ഒരിക്കലും വികസനത്തേക്കാൾ രാഷ്ട്രീയത്തിന് മുൻഗണന നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനുകൾ പോലും വിമാനത്താവളത്തിന്റെ മാതൃകയിൽ വികസിപ്പിക്കുന്നു. സിഎസ്എംടി, ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. റെയിൽവേ സ്റ്റേഷനുകൾ ഇപ്പോൾ സർക്കാർ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായി പ്രേരിപ്പിക്കുകയാണ് സർക്കാർ എന്ന് മുംബൈയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മെട്രോ റെയിൽ പാതകളുടെ ഉദ്ഘാടനത്തിനും ഒന്നിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുമാണ് പ്രധാനമന്ത്രി മുംബൈയിൽ എത്തിയത്.
ബിജെപിയും സഖ്യകക്ഷികളും ഒരിക്കലും വികസനത്തേക്കാൾ രാഷ്ട്രീയത്തിന് മുൻഗണന നൽകുന്നില്ലെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുംബൈയുടെ വികസനം മന്ദഗതിയിലായിരുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. എന്നാൽ കുറച്ചു വർഷങ്ങൾ കൊണ്ട് വികസനം കുതിച്ചുയർന്നു എന്ന് നരേന്ദ്രമോദി പറഞ്ഞു. അന്ധേരി മുതൽ ദഹിസർ വരെ നീളുന്ന 35 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ ഉൾപ്പെടുന്ന മുംബൈ മെട്രോ ലൈനുകൾ 2A, 7 എന്നിവ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേരിലുള്ള 20 ഹെൽത്ത് ക്ലിനിക്കുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ബിജെപി മുൻഗണന നൽകുന്നത് വികസനത്തിനാണ്, വോട്ട് ബാങ്കിനല്ല എന്ന് പ്രധാനമന്ത്രി കർണാട സന്ദർശിച്ചപ്പോൾ പറഞ്ഞിരുന്നു. മുൻ സർക്കാരുകൾ കണ്ണടച്ചതിനാലും വികസനത്തിനും മെച്ചപ്പെട്ട ജനജീവിതത്തിനും വേണ്ടി പ്രവർത്തിക്കുന്നതിലും പരാജയപ്പെട്ടതിനാലാണ് പല സ്ഥലങ്ങളും പിന്നാക്കം പോയത്. 3.5 വർഷം മുമ്പ് ജൽ ജീവൻ മിഷൻ ആരംഭിച്ചപ്പോൾ 18 കോടി ഗ്രാമീണ കുടുംബങ്ങളിൽ 3 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമാണ് ടാപ്പ് വാട്ടർ കണക്ഷൻ ഉണ്ടായിരുന്നത്. ഇന്ന് രാജ്യത്തെ 11 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം ലഭിക്കുന്നുണ്ടെന്ന് കർണാടകയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Comments