ലക്നൗ : ഉത്തർപ്രദേശിലെ ചന്ദൗലിയിൽ നടത്തിയ പരിശോധനയിൽ റെയിൽവേ പോലീസ് 28 ലക്ഷം രൂപ പിടികൂടി. ബീഹാർ സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് പണവുമായി പിടികൂടിയത്. ഉത്തർപ്രദേശിലെ ദിൽടർനഗറിൽ നിന്നുമാണ് ഇവർ പോലീസ് പിടിയിലായത്. സംശയാസ്പദമായ രീതിയിൽ പ്രതികളെ കണ്ടതിനെ തുടർന്ന് പോലീസ് ഇവരുടെ ബാഗ് പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ ബാഗിൽ നിന്നും പണം കണ്ടെത്തി. പണത്തിന്റെ ഉറവിടം കാണിക്കുന്ന യാതൊരു രേഖകളും ഇവരിൽ നിന്നും ലഭിച്ചിട്ടില്ല. പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. എന്നാൽ ഇത് വരെ വ്യക്തമായ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ സംബന്ധിച്ച വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.
പോലീസ് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം അറിയാൻ ആദായ നികുതി വിഭാഗത്തെ വിവരം അറിയിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Comments