ന്യൂഡൽഹി : യുക്രെയ്നെയും റഷ്യയെയും ചർച്ചയ്ക്ക് കൊണ്ടുവരാൻ കഴിയുന്ന ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് റിപ്പോർട്ടുമായി ഫ്രഞ്ച് മാദ്ധ്യമം. റഷ്യ-യുഉക്രെയ്ൻ യുദ്ധം തുടങ്ങി ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് മുതിർന്ന ഫ്രഞ്ച് പത്രപ്രവർത്തകൻ റിപ്പോർട്ടിൽ പറയുന്നത് .
യുക്രെയ്നെയും റഷ്യയെയും ചർച്ചയ്ക്കായി കൊണ്ടുവരാൻ കഴിയുന്ന ഒരാളെ ആവശ്യമുണ്ട്, യുദ്ധം ചെയ്യുന്ന രണ്ട് അയൽക്കാർ തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാന പങ്ക് വഹിക്കാനാകും,” മാദ്ധ്യമപ്രവർത്തക ലോറ ഹെയിം പറഞ്ഞു . നിലവിൽ എൽസിഐ വാർത്താ ചാനലിലാണ് ലോറ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പങ്ക് വച്ചിരിക്കുന്നത് .
ചർച്ചകൾ നടത്താൻ യുക്രെയ്ൻ ആഗ്രഹിക്കുന്നില്ല. അതുമാത്രമല്ല റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്കണമെന്ന് യുക്രെയ്ൻ ആവശ്യപ്പെടുന്നതും. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ “അങ്ങേയറ്റം ബുദ്ധിമുട്ടാണ്” ലോറ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തിരഞ്ഞെടുപ്പിന്റെ അന്താരാഷ്ട്ര കാര്യ വക്താവായിരുന്ന ലോറ .
റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് അമേരിക്കയിൽ ആളുകൾ സംസാരിക്കാത്തത് കണ്ട് താൻ അത്ഭുതപ്പെട്ടതായും മാദ്ധ്യമപ്രവർത്തക പറഞ്ഞു. “യുക്രെയ്നിലെ യുദ്ധം വളരെ നീണ്ടതാണ്. യൂറോപ്പിൽ നിന്ന് വരുന്ന എനിക്ക് അമേരിക്കയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ മിണ്ടുന്നില്ല. പ്രസിഡന്റിനെയും ഡൊണാൾഡ് ട്രംപിനെയും കുറിച്ച് ആളുകൾ സംസാരിക്കുന്നു. പക്ഷെ യുക്രെയ്നെ കുറിച്ച് മാത്രം സംസാരിക്കുന്നില്ല .” ലോറ പറഞ്ഞു.
Comments