മാസ്കോ : റഷ്യയിലെ മോസ്കോയിൽ നിന്നും ഗോവയിലേക്ക് പറന്ന അസൂർ എയർ ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. സുരക്ഷ ഭീഷണിയെ തുടർന്ന് വിമാനം ഉസ്ബെക്കിസ്താനിലേക്ക് വഴി തിരിച്ചുവിട്ടു. 238 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
സൗത്ത് ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ പുലർച്ചെ 4:15 നാണ് വിമാനം എത്തേണ്ടിയിരുന്നത്. വിമാനത്തിൽ ബോംബ് വച്ചിരിക്കുന്നുവെന്ന് ദബോലിം വിമാനത്താവള ഡയറക്ടർക്ക് മെയിൽ ലഭിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടക്കുന്നതിന് മുൻപ് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ബോംബ് ഭീഷണിയെ തുടർന്ന് അസൂർ എയറിന്റെ മോസ്കോ-ഗോവ വിമാനം സമാന രീതിയിൽ വഴി തിരിച്ചു വിട്ടിരുന്നു. 236 യാത്രക്കാരും എട്ട് ജീവനക്കാരും അടങ്ങിയ വിമാനം ഗുജറാത്തിലെ ജാംനഗർ എയർഫോഴ്സ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതരായി ജാംനഗർ ടെർമിനൽ കെട്ടിടത്തിനുളളിലെ എയർപോർട്ട് ലോഞ്ചിലേക്ക് മാറ്റി.
Comments