കാഠ്മണ്ഡു : നേപ്പാളിലെ ത്രിവേണിയിൽ തീർത്ഥാടകരുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ് കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഗോരഖ്പൂർ ജില്ലയിലെ പിപിഗഞ്ച്, കമ്പിർഗഞ്ച് എന്നിവിടങ്ങളിൽ നിന്നുളള 70 ഭക്തരാണ് ബസിലുണ്ടായിരുന്നത്. ത്രിവേണിയിലെ ധാമിൽ നിന്ന് മടങ്ങവേയായിരുന്നു അപകടം നടന്നത്.
തൂത്തിബാരി അതിർത്തിയിൽ നിന്നും 500 മീറ്റർ മാറി ഇന്ത്യ-നേപ്പാൾ അതിർത്തിയിലാണ് സംഭവം. പരിക്കേറ്റവരെ നവാൽ പരാസി ജില്ലയിലെ പൃഥ്വി ചന്ദ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നേപ്പാൾ പോലീസ് സ്ഥലത്തെത്തിയാണ് തീർത്ഥാടകരെ ആശുപത്രിയിൽ എത്തിച്ചത്.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് മജിസ്ട്രേറ്റ് ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടി. പരിക്കേറ്റവരുടെ സഹായത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ അവിടേക്ക് അയച്ചിട്ടുണ്ട്.
Comments