ശ്രീനഗർ : ജമ്മുവിൽ 24 മണിക്കൂറിനിടയിൽ മൂന്നാം സ്ഫോടനം. ഇന്നലെ രാത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. ഡമ്പറിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സിദ്രയിലെ ബജൽറ്റ മോഹിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിൽ പോലീസുകാരനടക്കം 10-പേർക്ക് പരിക്കേറ്റു.
ശനിഴായ്ച രാത്രി സിദ്ര ചൗക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് സുരീന്ദർ സിംഗ് ആയിരുന്നു. മണലുമായി എത്തിയ ഡമ്പർ ട്രക്ക് പരിശോധിക്കുന്നതിനിടയിൽ ട്രക്കിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥന് സാരമായ പൊള്ളലേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രഥമിക അന്വേഷണത്തിൽ ഇത് വെറുമൊരു അപകടമല്ല എന്ന് വിലയിരുത്തി എഫ്ഐആർ തയ്യാറാക്കി. സ്ഫോടക വസ്തു നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് നഗ്രോട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് തുടരന്വേഷണത്തിനായി ഡമ്പർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു. 30 മിനിറ്റിനുള്ളിൽ 2 സ്ഫോടനങ്ങളാണ് പ്രദേശത്ത് നടന്നത്. രാവിലെ 11 മണിയോടെ ഉണ്ടായ ആദ്യ സ്ഫോടനത്തിൽ 5 പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് അരമണിക്കൂറിന് ശേഷം നടന്ന രണ്ടാമത്തെ സ്ഫോടനത്തിൽ 2 പേർക്കും പരിക്കേറ്റു.
Comments