ഇടുക്കി: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അച്ഛനും ബന്ധുവുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
2022 മെയ് മാസത്തിൽ പെൺകുട്ടി ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് തിരിച്ചുവന്നപ്പോൾ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റൊരു ദിവസം ബന്ധുവീട്ടിൽ സന്ദർശിക്കാൻ പോയപ്പോൾ അവിടെയുള്ള യുവാവും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതുകൂടാതെ വിദ്യാർത്ഥിനിയുടെ പിതാവിന്റെ മറ്റൊരു സുഹൃത്തും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇയാൾ വിദേശത്താണുള്ളത്. കൗൺസിലിംഗിനിടെ സംഭവം പുറത്തുവന്നതോടെയാണ് ഇക്കാര്യം പോലീസ് അറിയുന്നതും അന്വേഷണം ആരംഭിച്ചതും.
അതേസമയം 11-കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിലെ വ്യപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി സ്വദേശിയായ യഹിയ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്ന് സൂചനയുണ്ട്.
Comments