സൂററ്റ് : ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ച എട്ട് വയസ്സുകാരിയെ കന്യാസ്ത്രീയെന്ന് വിശേഷിപ്പിച്ച് ബിബിസി അടക്കമുള്ള ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ . അടുത്തിടെയാണ് ഗുജറാത്തിലെ സൂറത്തിൽ വജ്രവ്യാപാരിയുടെ 9 വയസ്സുള്ള മകൾ ദേവാൻഷി ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചത്. അഞ്ച് ഭാഷകളിൽ പരിജ്ഞാനമുള്ള ദേവാൻഷി കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ ഉപേക്ഷിച്ചാണ് ജൈനാചാര്യ കീർത്തിയാശ്വരീശ്വർ മഹാരാജിൽ നിന്ന് ദീക്ഷ സ്വീകരിച്ചത്.
എന്നാൽ, പല വിദേശ മാദ്ധ്യമങ്ങളും അവരുടെ റിപ്പോർട്ടിൽ സന്യാസി എന്ന പദത്തിന് പകരം ദേവാൻഷിയെ കന്യാസ്ത്രീ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ ബിജെപിയുടെ മീഡിയ കോർഡിനേറ്റർ സുബിൻ അഷ്‌റയും തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. “ബിബിസി, ദി ഗാർഡിയൻ തുടങ്ങിയ മാദ്ധ്യമ പോർട്ടലുകൾ ഇതുപോലെയുള്ള നുണകൾ പ്രചരിപ്പിച്ചു. അവൾ കന്യാസ്ത്രീയല്ല, ജൈന സാധ്വിയാണ് “ അദ്ദേഹം കുറിച്ചു.
സൂറത്തിലെ മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ഡയമണ്ട് പോളിഷിംഗ് ആൻഡ് കയറ്റുമതി സ്ഥാപനമായ ‘സാംഘ്വി ആൻഡ് സൺസ്’ ഉടമയുടെ മൂത്ത മകളാണ് ദേവാൻഷി. 30,000 ത്തിലധികം ആളുകൾ ഒത്തുകൂടിയ വേളയിൽ വെസു പ്രദേശത്ത് വച്ചായിരുന്നു ദേവാൻഷിയുടെ ദീക്ഷ സ്വീകരിച്ചത് . ഇത്തരമൊരു സാഹചര്യത്തിൽ ഈ മാദ്ധ്യമ പോർട്ടലുകൾക്ക് കന്യാസ്ത്രീയും ജൈന സാധ്വിയും തമ്മിലുള്ള വ്യത്യാസം അറിയാൻ കഴിഞ്ഞില്ലേ എന്ന ചോദ്യം ഉയരുന്നു. അതോ മനപ്പൂർവം ചെയ്തതാണോയെന്നും ചോദ്യമുണ്ട്.
ജൈന സമുദായത്തിൽ സന്ന്യാസം സ്വീകരിച്ച ദേവാൻഷിയുടെ ചിത്രവും ‘ദി ഇന്റർനാഷണൽ’ ഫോട്ടോ ഗാലറിയിൽ സ്ഥാപിച്ചിട്ടുണ്ട്. ദേവാൻഷിയുടെ ദീക്ഷയ്‌ക്ക് മുമ്പ്, കുടുംബം യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലും സൂറത്തിലും ഘോഷയാത്ര നടത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ വാർത്ത ഇന്ത്യയിൽ മാത്രം ഒതുങ്ങിയില്ല. ലോകമെമ്പാടുമുള്ള ആളുകൾക്ക് പെൺകുട്ടിയെക്കുറിച്ച് നന്നായി അറിയാമായിരുന്നു. എന്നിട്ടും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ബിബിസി അടക്കം തുടരുകയാണ്.
Comments