അഹമ്മദാബാദ് : മുഹമ്മദ് നബിയുടെ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഒരു വർഷം മുൻപാണ് കിഷൻ ഭർവാദ് എന്ന യുവാവിനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത് . വീട്ടിലേക്ക് പോകും വഴി ബൈക്കിലെത്തിയ രണ്ട് അക്രമികൾ കിഷനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്താൻ ആയുധം നൽകിയത് മസ്ജിദ് പുരോഹിതനായിരുന്നു.
കിഷൻ ഭർവാദ് വധക്കേസിൽ ആറ് മൗലാനമാരുൾപ്പെടെ എട്ട് പേരാണ് ഇതുവരെ രാജ്യത്തുടനീളം അറസ്റ്റിലായത്. നിരവധി ഏജൻസികൾ വിഷയം അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിൽ പാകിസ്താനുമായുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. അഹമ്മദാബാദിലെ ജമാൽപൂരിൽ നിന്നുള്ള മൗലാന മുഹമ്മദ് അയൂബ് ജവ്‌റവാല, ഡൽഹിയിൽ നിന്നുള്ള മൗലാന ഖമർ ഗനി ഉസ്മാൻ എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണത്തിൽ കിഷൻ വധം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞു.
കിഷൻ കൊല്ലപ്പെടുമ്പോൾ മകൾക്ക് 23 ദിവസമേ പ്രായം ഉണ്ടായിരുന്നുള്ളൂ. കിഷന് മാതാപിതാക്കളും ഭാര്യയും മകളും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. മകൾക്ക് ഇപ്പോൾ ഒരു വയസ്സായി. കിഷന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബം ഇതുവരെ പൂർണമായി മുക്തരായിട്ടില്ല.
മകനെ കുറിച്ച് പൊട്ടിക്കരച്ചിലോടെയാണ് പിതാവ് ശിവഭായ് ഭർവാദ് പറയുന്നത് . മകനെ ഇങ്ങനെ ഇല്ലാതാക്കുമെന്ന് അറിഞ്ഞിരുന്നില്ല. ജിഹാദി ചിന്താഗതിക്കാരായ ആളുകൾ തന്റെ മകനെ അന്വേഷിക്കുന്നതായി അറിയില്ലായിരുന്നു. ഒരു പക്ഷെ ജിഹാദികളുടെ കണ്ണിൽ അവന്റെ പ്രത്യയശാസ്ത്രം കുറ്റമായിട്ടുണ്ടാകാം – അദ്ദേഹം പറയുന്നു.
കിഷനെ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നപ്പോൾ ഗുജറാത്തിലുടനീളമുള്ള ചെറുതും വലുതുമായ നിരവധി ഹിന്ദു സംഘടനകൾ തനിക്ക് പിന്തുണയുമായി എത്തിയിരുന്നുവെന്ന് ശിവഭായ് പറഞ്ഞു. വിവിധ സ്ഥാപനങ്ങളിലെ നിരവധി ഭാരവാഹികളും നേരിട്ട് കാണാൻ എത്തിയിരുന്നു. നിയമപോരാട്ടത്തിന്റെ ആദ്യ ദിവസം മുതൽ ഈ ആളുകൾ വളരെയധികം സഹായിച്ചു. സംഭവ ദിവസം മുതൽ ഗുജറാത്ത് സർക്കാരും സംസ്ഥാന പോലീസും മതിയായ സഹകരണം നൽകി . ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് ഷാംഗ്‌വി കുടുംബത്തെ നേരിട്ട് കണ്ടു. എല്ലാ പ്രതികളെയും പിടികൂടുമെന്നും ശക്തമായ ശിക്ഷ നൽകുമെന്നും ഉറപ്പ് നൽകി.
സംഭവം നടന്ന ദിവസം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗുജറാത്തിന്റെ എല്ലാ മുക്കിലും മൂലയിലും അന്വേഷണം നടത്തി പ്രതികളെ പിടികൂടി. സംസ്ഥാന സർക്കാരും പോലീസും ഇതുവരെ സ്വീകരിച്ച നടപടികളിൽ കുടുംബത്തിന് തൃപ്തിയുണ്ടെന്നും കിഷന്റെ പിതാവ് പറയുന്നു.
ചെറുതും വലുതുമായ മതപരമായ ഏറ്റുമുട്ടലുകളും വാദപ്രതിവാദങ്ങളും സംഘർഷങ്ങളും ഇവിടെ പതിവാണ്. പ്രദേശത്തെ മുസ്ലീങ്ങൾ തങ്ങളുടെ മേധാവിത്വം തെളിയിക്കാനും വർദ്ധിപ്പിക്കാനും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇസ്ലാമിസ്റ്റുകളും മതമൗലികവാദികളും ഒരു ചെറിയ സംഭവവും സംഭാഷണവും മറക്കാറില്ലെന്ന് കിഷൻ കൊല്ലപ്പെട്ടപ്പോൾ പ്രദേശത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതായും പിതാവ് പറയുന്നു. ഗൂഢാലോചനയ്‌ക്കും ആക്രമണത്തിനുമായി അവർ സമയം ചെലവഴിക്കുന്നു. ഇല്ലെങ്കിൽ സ്വന്തം കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപ് അവർ എന്റെ മകനെ കൊലപ്പെടുത്തുമായിരുന്നില്ല .
സംഭവത്തിന് തൊട്ടുപിന്നാലെ പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഹിന്ദുത്വ ബോധം വീണ്ടും ഉയർന്നുവന്നതായി ശിവഭായ് പറഞ്ഞു. കിഷന്റെ ക്രൂരമായ കൊലപാതകത്തിൽ എല്ലാ സമുദായത്തിലെയും ആളുകൾ രോഷാകുലരാണ്. ഇത് ഒരു ഹിന്ദു യുവാവിന് നേരെയുള്ള ആക്രമണമാണെന്ന് അവർ ഏകകണ്ഠമായി കണക്കാക്കുകയും നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം പ്രദേശത്ത് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഹിന്ദുക്കൾ കൂടുതൽ ബോധവാന്മാരായി , പക്ഷെ അതിന് എന്റെ മകന്റെ ജീവൻ തന്നെ നൽകേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments