ന്യൂഡൽഹി : മുൻ ഐഎസ് വധു ഷമീമ ബീഗത്തെ കാണാൻ പോയതിൽ പശ്ചാത്താപം പ്രകടിപ്പിച്ച് ബിബിസി ഡോക്യുമെന്ററി നിർമ്മാതാവ് ആൻഡ്രൂ ഡ്രൂറി . ഷമീമയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്, താൻ ഒരു “നാർസിസിസ്റ്റ്” ആണെന്ന് ഷമീമ അവകാശപ്പെടുകയും , 15 വയസ്സുള്ളപ്പോൾ തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ താൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഷമീമ തന്നോട് പറയുകയും ചെയ്തു.- ആൻഡ്രൂ ഡ്രൂറി പറയുന്നു .
‘ അവൾ എല്ലാം അറിഞ്ഞ് തന്നെയാണ് ഐഎസിൽ ചേർന്നത് . എന്നിട്ട് ഇപ്പോൾ തന്നെ ഒരു ഇരയായാണ് അവൾ സ്വയം കാണുന്നത് , അവൾ ഒരു നാർസിസിസ്റ്റാണ്. അവൾ ആരെങ്കിലുമൊക്കെ ആകാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ അവൾ സ്വയം ഒരു സെലിബ്രിറ്റിയായി കാണുന്നു. ഐഎസിന്റെ ഭാഗമാകുക എന്നതിനർത്ഥം അവൾ ആരോ ആണെന്നാണ്, ഇപ്പോൾ അവൾ വീണ്ടും ആരോ ആണ് എന്ന് വിചാരിക്കുന്നു “ആൻഡ്രൂ ഡ്രൂറി പറയുന്നു .
കൗമാരപ്രായത്തിൽ ലണ്ടനിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം സിറിയയിലേക്ക് പോകുമ്പോൾ തീവ്രവാദ ഗ്രൂപ്പിൽ ചേരുകയാണെന്ന് അറിയാമായിരുന്നുവെന്ന് ഡോക്യൂമെന്ററിയിൽ ഷമീമ ബീഗം പറഞ്ഞിരുന്നു .ഞാൻ ഒരു തീവ്രവാദ ഗ്രൂപ്പിൽ ചേർന്ന ആൾ തന്നെയാണ്. പൊതുജനങ്ങൾ എന്നെ അപകടകാരിയായി കാണുന്നുവെന്ന് എനിക്കറിയാം . എന്നാൽ എന്നെ ഭയക്കേണ്ട കാര്യമില്ല .തന്റെ ചിത്രീകരണത്തിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി, താനൊരു മോശക്കാരിയല്ലെന്നും ഷമീമ ബീഗം പറഞ്ഞു.10 മണിക്കൂർ നീണ്ട അഭിമുഖത്തിനിടെ ഷമീമ ബീഗം സ്റ്റോറിയോട് പറഞ്ഞു
സിറിയയിലേക്ക് കടക്കുന്നതിന് മുമ്പ് യാത്രാ ചിലവുകളെക്കുറിച്ചും ആവശ്യമായ ടർക്കിഷ് ഭാഷയെക്കുറിച്ചും ഗവേഷണം നടത്തി. ഇതിനെ പറ്റി ചില സുഹൃത്തുക്കൾ ഒഴികെ ആരോടും പറഞ്ഞില്ല .ഞാൻ എല്ലായ്പ്പോഴും കൂടുതൽ ഒറ്റപ്പെട്ട വ്യക്തിയാണ്. അതുകൊണ്ടാണ് എന്റെ ജീവിതം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് , ഇത് വളരെ ബുദ്ധിമുട്ടാണെന്നും ഷമീമ പറഞ്ഞു
Comments