ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ നിന്നുള്ള 77 കാരനായ ഡോക്ടർ ഡോ. മുനിഷ് ചന്ദർ ദവാറിന് രാജ്യം നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു.
1946-ൽ പാകിസ്താനിലെ പഞ്ചാബിൽ ജനിച്ച മുനിഷ് ചന്ദർ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി. തുടർന്ന് ജബൽപൂരിൽ നിന്നും എംബിബിഎസ് പഠനം പൂർത്തികരിച്ചു.
1971-ൽ ഇന്ത്യ-പാക് യുദ്ധ സമയത്ത് സൈന്യത്തിൽ ആതുര സേവന രംഗത്ത് സേവനമനുഷ്ടിച്ചു. തുടർന്ന്, 1972-മുതൽ ജബൽപൂരിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുകയാണ്.
ഡോക്ടർ മുനിഷ് ചന്ദർ 2 രൂപയ്‌ക്കാണ് ആളുകളെ ചികിത്സിച്ച് തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷമാണ് ഫീസ് 20 രൂപയിലേക്ക് മാറ്റിയത്.
ഇത്രയും കുറഞ്ഞ ഫീസിന് ചികിത്സിക്കുന്നതിനെ കുറിച്ച് ഡോക്ടർ മുനിഷ് ചന്ദർ മാദ്ധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്.’നമ്മൾ കഠിനാധ്വാനം ചെയ്താൽ എത്ര വൈകിയാലും ഫലം ലഭിക്കും. അതിന്റെ ഫലമായാണ് എനിക്ക് ഈ അവാർഡ് ലഭിച്ചത്, ഇത് ജനങ്ങളുടെ അനുഗ്രഹമാണ്.’
Comments